Monday, August 29, 2011

അണ്ണാഹസാരെ സമരം അവസാനിപ്പിക്കുമ്പോള്‍

എഴുപത്തിനാല്കാരനായ അണ്ണാഹസാരെ പതിമൂന്ന് ദിവസം നീണ്ട നിരാഹാരത്തിന് രാംലീലാമൈതാനിയില്‍ വിരാമമിടുമ്പോള്‍ മുംബൈ ആസാദ് മൈതാനിയിലെ ആരവങ്ങളും താനെ കെട്ടടങ്ങുകയായിരുന്നു.ഇവിടെ നിരാഹാരത്തില്‍ ഉണ്ടായിരുന്ന പതിനേഴ് പേരും അവരുടെ ജീവിതാരവത്തിലേക്ക് കടന്നു കഴിഞ്ഞു.അഴിമതിക്കെതിരെ സമരം രാജ്യവ്യാപകമായി അലയടിച്ചപ്പോള്‍ മുംബൈ നഗരവും അതിന്റെ ചൂട് എല്ലാ അര്‍ത്ഥത്തിലും ഏറ്റുവാങ്ങുകയായിരുന്നു.ജനപക്ഷ രാഷട്രീയത്തിന്റെ മാറുന്ന മുഖമാണ് അണ്ണാഹസാരെ സമരം തുറന്നുവിട്ടത്.സമരത്തിലെ രോഷവും വേദനയും തെരുവുകളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.മാധ്യമങ്ങളാണ് സമരത്തിന്റെ അജണ്ട നിശ്ചയിച്ചതെന്ന് പറയാം.മണിക്കൂറുകള്‍ ഇടവിടാതെ ദിവസവും സമരത്തെ മുന്‍നിരയില്‍ എത്തിക്കുന്നതില്‍ ദൃശ്യമാധ്യമങ്ങളും ശ്രദ്ധേയമായ സംഭാവന തന്നെ സമരക്കാര്‍ക്ക് നല്‍

Saturday, August 27, 2011

അണ്ണാഹസാരെയും സമരവും


അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന സമരം ശക്തമായി രാജ്യം മുഴുവന്‍ അലയടിക്കുകയാണ്.എല്ലാ മേഖലയിലും അതിന്റെ അനുരണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു.രാഷ്ട്രീയക്കാര്‍ക്കെതിരെയും ഭരണവര്‍ഗ്ഗങ്ങള്‍ക്കെതിരെയുമാണ് സമരം ആഞ്ഞടിക്കുന്നതെങ്കിലും ലോക്പാല്‍ ബില്‍ പരിധിയിലേക്ക് പ്രധാനമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തീരുന്ന രീതിയില്‍ സമരം മാഞ്ഞുപോകുമോ എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ചോദ്യം.
രാജ്യത്ത് നടക്കുന്ന ഭീമമായ അഴിമതി നടത്തിയതില്‍ രാഷ്ട്രീയക്കാര്‍ക്ക് ശക്തമായ പങ്കുണ്ടെങ്കിലും അത് നടത്തിയത് കോര്‍പ്പറേറ്റ് ഭീമന്മാരുടെ പങ്കാളിത്തത്തോടെയാണ്.അവര്‍ക്ക് വേണ്ടി തന്നെയാണ് ഇവര്‍ ചരടുവലിച്ചത്.നീരാറാഡിയ ടേപ്പുകള്‍ അത് വെളിപ്പെടുത്തുന്നുമുണ്ട്.എന്നാല്‍ ഇന്ന് കോര്‍പ്പറേറ്റ് ഭീമന്മാര്‍ നല്ല പിള്ള ചമയുകയാണ്.അവര്‍ ഇന്ന് അന്നാഹസാരെ നടത്തുന്ന സമരത്തിന് എല്ലാ 'അര്‍ത്ഥ'ത്തിലും പിന്തുണയ്ക്കുന്നു.ഓരോ സമരത്തെയും എങ്ങിനെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്ന് കോര്‍പ്പറേറ്റ് ഭീമന്മാരെ ആരെയും പഠിപ്പിക്കേണ്ട.മുംബൈ മാരത്തോണ്‍ സ്‌ഫോണ്‍സര്‍ ചെയ്യുന്ന അതേ ലാഘവത്വം അവര്‍ക്ക് എല്ലാ കാര്യത്തിലുമുണ്ട്.പഴുത് കിട്ടിയാല്‍ അവര്‍ അരുന്ധതി റോയിയുടെ നക്‌സല്‍ അനുകൂല പ്രസംഗത്തെയും സ്‌പോണ്‍സര്‍ ചെയ്‌തെന്നിരിക്കും.അതില്‍ അവര്‍ക്ക് നീരാറാഡിയയോടും അരുന്ധതിയോടും അണ്ണാഹസാരെയോടും ഒരോ നിലപാടാണ്.ഇക്കാലത്ത് കോര്‍പ്പറേറ്റ് മാഫിയയെ മാറ്റി നിര്‍ത്തി അത്തരമൊരു കാര്യം ആര്‍ക്കും ആലോചിക്കാന്‍ പോലുമാവില്ല.

Monday, August 15, 2011

ഒരു കാലഘട്ടം പെയ്‌തൊഴിയുമ്പോള്‍


ഓരോ മരണവും ഓരോ കാലഘട്ടത്തെയാണ് ഇല്ലാതാക്കുന്നത്.പ്രത്യേകിച്ച് ഷമ്മികപൂറിനെപ്പോലുള്ളവരുടെ മരണം.കറുപ്പിലും വെളുപ്പിലുമുള്ള സിനിമയില്‍ നിന്ന് കളറിലേക്കും രാജ്യങ്ങള്‍ കടന്ന് ബോളിവുഡ്ഡ് വളര്‍ന്നപ്പോള്‍ അതിന് മൂകമായ സാക്ഷ്യം പോലെ മലബാര്‍ഹില്ലിലെ ബ്ലൂഹെവനില്‍ ഷമ്മികപൂറുണ്ടായിരുന്നു.അച്ഛന്‍ പൃഥ്വിരാജ് കപൂറില്‍ നിന്ന് വളര്‍ന്ന പാരമ്പര്യത്തിന് കണ്ണികള്‍ അനസ്യൂതമാണ്.അത് ഇന്ന് ലോകത്തില്‍ എല്ലായിടത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. 
നാടകരംഗത്തെ ശക്തമായ സാനിദ്ധ്യമായ സജ്ഞനാ കപൂര്‍,ബോളിവുഡ്ഡ് സിനിമാരംഗത്തെ ശക്തരായ കരീന കപൂര്‍,രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ ഈ കണ്ണികളിലെ ഇന്ന് ജ്വലിച്ചു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്.അവര്‍ തങ്ങളുടെ ലോകത്തിന് പുതിയ നിറച്ചാര്‍ത്ത്  നല്‍കുന്നു.

Thursday, August 11, 2011

അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാന്നിദ്ധ്യം

പി.സി അലക്സാണ്ടര്‍
ന്നും അധികാരത്തിന്റെ ഇടനാഴിയിലെ ശക്തമായ സാനിദ്ധ്യമായിരുന്നു.പി.സി.അലക്സാണ്ടര്‍. ഇന്ദിരാഗാന്ധിയുട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് ആരംഭിക്കുന്ന അധികാര രാഷട്രീയത്തിന്‍റെ രഥ്യയില്‍ നിരവധി അടിയൊഴുക്കുകള്‍ നടന്നപ്പോഴും നെഹ്‌റു കുടുംബവുമായി ഒട്ടി നിന്ന ചരിത്രം മാത്രമുള്ള പി.സി.അലക്‌സാണ്ടര്‍ക്ക് തന്റെ ജീവിതത്തില്‍ തന്നെ മറ്റോരു വഴി തുറക്കേണ്ടി വരുന്നത് മഹാരാഷട്ര ഗവര്‍ണ്ണറായതോടെയാണ്.
മുംബൈ കലാപം കത്തിനിന്ന നാളുകളിലാണ് മഹാരാഷട്ര ഗവര്‍ണ്ണര്‍ പദവിയില്‍ അവരോധിക്കപ്പെടുന്നത്. അന്ന് കലാപം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി തന്‍റേതായ രീതിയില്‍ സ്വാന്തനം നല്‍കുകയും ചെയ്തു. മഹാരാഷട്ര സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പുനരധിവാസ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം തന്നെയാണ് പി.സി.അലക്‌സാണ്ടര്‍ ഈ കാലയളവില്‍ നടത്തിയത്. ഈ പ്രവര്‍ത്തനത്തിലൂടെയാണ് മഹാരാഷട്രീയരായ എല്ലാ രാഷട്രീയ പാര്‍ട്ടിക്കാരുടെയും ഉറ്റ തോഴനായി പി.സി.അലക്‌സാണ്ടര്‍ മാറുന്നത്. മുംബൈ കലാപത്തിന്‍റെയും സ്‌ഫോടനത്തിന്‍റെയും മുറിവുകള്‍ പലരുടെയും മനസ്സില്‍ കണ്ടെക്കാമെങ്കിലും മുംബൈ നഗരം ഇനി അത്തരമൊരവസ്ഥയിലേക്ക് ഒരിക്കലും സഞ്ചരിക്കില്ലെന്ന് പി.സി.അലക്‌സാണ്ടര്‍ തന്‍റെ അഭിപ്രായം വ്യക്തമായിരുന്നു.

Wednesday, August 10, 2011

ശ്രീ ശ്രീ രവിശങ്കറും ബാബുറാം ഭട്ടറായിയും

 
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറെ മുംബൈ പ്രസ്‌ക്ലബ്ബില്‍ വെച്ച് കണ്ടതിന്റെ പിറ്റെദിവസമാണ് നേപ്പാളിലെ മാവോയിസ്റ്റ് വിപ്ലവകാരിയും മുന്‍ധനകാര്യമന്ത്രിയുമായ ബാബുറാം ഭട്ടറായിയെ കണ്ടത്.
കനത്ത സുരക്ഷയിലാണ് ശ്രീ ശ്രീ രവിശങ്കറെത്തിയതെങ്കില്‍ മാവോയിസ്റ്റ് വിപ്ലവകാരിയായ ബാബുറാം ഭട്ടറായി യാതൊരു പരിവാരവുമില്ലാതെ വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് മുംബൈ പ്രസ്‌ക്ലബ്ബില്‍ എത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ വൈരുദ്ധ്യങ്ങളെക്കാള്‍ സാമ്യതകള്‍ ഏറെയാണ്. ശ്രീ ശ്രീ രവിശങ്കര്‍ ജീവനകലയുടെ ആചാര്യസ്ഥാനത്തെത്തുന്നതിനുമുമ്പ് താണ്ടിയ അന്വേഷണത്തിന്റെ നിരവധി പടവുകള്‍ ഉണ്ട്.
നമ്മുടെ സമൂഹത്തിലെ അനേകായിരങ്ങളെ സാമൂഹ്യആരോഗ്യത്തിന്റെ ഒപ്പം ആത്മീയതയുടെ വഴികളിലേക്ക് സഞ്ചരിക്കുന്നതിന് പ്രേരിപ്പിക്കാന്‍  ശ്രീ രവിശങ്കര്‍ക് സാദ്ധ്യമായിട്ടുണ്ട്. വ്യക്തികളിലൂടെ സാമൂഹ്യപരിവര്‍ത്തനമാണ് ജീവനകലയുടെ ആചാര്യന്‍ ലക്ഷ്യം വെയ്ക്കുന്നത്.